കേരള നിയമസഭയും പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിക്കൊണ്ടിരിക്കുയാണ്. ഇതു വഴി മറ്റു സര്‍ക്കാറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയൊരു മാതൃകയാവുകയാണ് നിയമസഭ. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്താണ് ഈ മാറ്റം. വളരെ സങ്കീണവും സമയബന്ധിതവുമാണ് നിയസഭയില്‍ സമ്മേളനകാലത്തെ ഡോക്കുമെന്റേഷന്‍ പ്രവര്‍ത്തികള്‍. ഇത് മലയാളത്തില്‍ ആവുമ്പോള്‍ അതിന്റെ സങ്കീര്‍ണ്ണത ഒന്നുകൂടി കൂടുന്നു. നിയമസഭയിലെ ജോലികള്‍ പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിയതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
ഈ മാസം 15 മുതലുള്ള ചോദ്യങ്ങള്‍, സഭയില്‍ വെക്കുന്ന വിഷയനിര്‍ണയസമിതി റിപ്പോര്‍ട്ടുകള്‍, സഭാനടപടികളുടെ സംഗ്രഹം, മേശപ്പുറത്തുവെച്ച കടലാസുകളുടെ പട്ടിക തയാറാക്കല്‍ തുടങ്ങിയ ജോലികള്‍ പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് തയാറാക്കുന്നത്.
മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് സ്വതന്ത്ര സോഫ്റ്റ്‍വെയറിലുണ്ടായ മുന്നേറ്റം ആണ് ഈ കൂടുമാറ്റത്തെ ഇങ്ങനൊരു വിജയത്തില്‍ എത്തിച്ചത്. ICFOSS-ന്റെ നേതൃത്വത്തില്‍ Zyxware Techenologies ആണ് ഇതിന് വേണ്ട സങ്കേതിക സഹായം നല്കിയിരിക്കുന്നത്. തുടക്കത്തില്‍ ചെറിയ പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഉണ്ടായെങ്കിലും പിന്നീട് അതേ ജീവനക്കാര്‍ തന്നെ ഈ മാറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയുടേയും ലിബറേ ഓഫീസിസ് കമ്മ്യൂണിറ്റിയുടേയും അടിയുറച്ച പിന്തുണ ഈ വിജയത്തിന് പിന്നിലുണ്ട്.
വാർത്ത ഉറവിടം:- സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങ്