ട്വിറ്റർ അവരുടെ പ്രധാന ടെക്നോളജി ഓഫീസറായി (CTO ) ഇന്ത്യക്കാരനെ നിയമിച്ചു

ട്വിറ്റർ അവരുടെ മുഖ്യ ടെക്‌നോളജി ഉപദേശകനായി മുംബൈ ഐഐടിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ പരാഗ് അഗർവാളിനെ നിയമിച്ചു. ട്വിറ്ററിന്റെ ടെക്നോളജി പരമായ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ഇനി അദ്ദേഹം ആയിരിക്കും.

ട്വിറ്റർ CTO

ട്വിറ്ററിന്റെ സേവനങ്ങൾ, ഹാർഡ്‌വെയർ ഇൻഫ്രാ സ്ട്രെക്ക്ച്ചർ എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ ടെക്നോളജികൾ ഉപയോഗിച്ച് എങ്ങിനെ കാര്യക്ഷമമാക്കാം എന്നതിലായിരിക്കും അഗർവാൾ കൂടുതൽ ശ്രദ്ധ ചെലുത്തുക.

2011ൽ പരസ്യ വിഭാഗം എഞ്ചിനീയർ ആയാണ് അദ്ദേഹം ട്വിറ്ററിൽ എത്തുന്നത്. ട്വിറ്ററിൽ ഒരു ഓൺലൈൻ മെഷീൻ ലേണിങ് സംവിധാനം ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതും പരാഗ് ആണ്. ട്വിറ്റർ ഉപയോഗിച്ച് മറ്റൊരാളെ വ്യക്തിഹത്യ ചെയ്യുന്നത് തടയാനുള്ള ടൂളുകൾ ഉണ്ടാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് പരാഗ്.

ട്വിറ്ററിൽ വരുന്നതിന് മുൻപ് അഗർവാൾ വലിയ തോതിലുള്ള വിവര സമാഹരണ മേഖലയിൽ ഗവേഷണം നടത്തുകയായിരുന്നു. യാഹൂ റീസർച്ച്, എടി&ടി, മൈക്രോസോഫറ്റ് എന്നിവടങ്ങിൽ ആണ് ഈ മേഖലയിൽ ഗവേഷണം നടത്തിയത്.

ഐഐടി ബോംബെയിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ പരാഗ് സ്റ്റാൻഫോർഡ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്.

Leave a Reply